വഖഫ് നിയമനം നേരത്തെ നിയമസഭയില്‍ ചര്‍ച്ച ചെയ്തതാണ്. വിഷയം ചര്‍ച്ച ചെയ്ത ദിവസം കുഞ്ഞാലിക്കുട്ടി സഭയില്‍ ഉണ്ടായിരുന്നില്ല. അന്ന് ലീഗ് ഉയര്‍ത്തിയ പ്രശ്‌നം നിലവില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുമോയെന്നത് മാത്രം ആയിരുന്നു. താത്കാലിക ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതാണ്.